പരീക്ഷണങ്ങളും പ്രയാസങ്ങളും (#9862)

ആരുടെ പരീക്ഷണങ്ങളാണോ അവിടുത്തെ സാമിപ്യത്തോടടുത്തവര്‍ക്ക് ഒരു ശമനൗഷധവും, ആരുടെ ഖഡ്ഗമാണോ അങ്ങയെ സ്നേഹിക്കുന്ന എല്ലാവരുടെയും ഒരു തീവ്രാഭിലാഷവും, ആരുടെ ശരമാണോ അങ്ങയ്ക്കുവേണ്ടി അതിയായി ആഗ്രഹിക്കുന്നവരുടെ ഹൃദയങ്ങളില്‍ പ്രിയങ്കരമായ ആഗ്രഹവും, ആരുടെ കല്പനയാണോ അങ്ങയുടെ സത്യത്തെ തിരിച്ചറിഞ്ഞിട്ടുള്ളവര്‍ക്ക് ഏകപ്രതീക്ഷയും ആകുന്നവനേ! അവിടുത്തെ ദൈവിക മാധുര്യത്താലും അവിടുത്തെ വദനതേജസ്സിന്‍റെ ശോഭയാലും അവിടുത്തെ സാമിപ്യത്തിലേക്കെത്താന്‍ ഞങ്ങളെ പ്രാപ്തണ്‍രാക്കുന്നതിനെ ഉന്നതങ്ങളിലുള്ള അവിടുത്തെ വാസസ്ഥലത്തുനിന്ന് ഞങ്ങളുടെ മേല്‍ താഴേക്കു വര്‍ഷിക്കേണമേ, എന്നു ഞാന്‍ അങ്ങണ്‍യോടു പ്രാര്‍ത്ഥിക്കുന്നു. എന്‍റെ ദൈവമേ, അവിടുത്തെ ധര്‍മ്മത്തില്‍ ഞങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തിയാലും. അവിടുത്തെ ജ്ഞാനത്തിന്‍റെ പ്രഭാപൂരത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ പ്രബുദ്ധമാക്കിയാലും. അവിടുത്തെ നാമങ്ങളുടെ തിളക്കത്താല്‍ ഞങ്ങളുടെ മനസ്സുകളെ പ്രകാശമയമാക്കിയാലും.

-Bahá'u'lláh
-----------------------

പരീക്ഷണങ്ങളും പ്രയാസങ്ങളും (#9863)

പ്രഭോ, എന്‍റെ ദൈവമേ! അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ. ഉള്‍ക്കാഴ്ചയുള്ള ഓരോ മനുഷ്യനും അവിടുത്തെ പരമാധികാരവും അവിടുത്തെ ആധിപത്യവും ഏറ്റുപറയുന്നു; ഓരോ വിചാരശീലമുള്ള നേത്രവും അവിടുത്തെ ഐശ്വര്യത്തിന്‍റെ മഹത്വവും അവിടുത്തെ പ്രബലതയുടെ മതിപ്പുളവാക്കുന്ന ശക്തിയും ദര്‍ശിക്കുന്നു. അവിടുത്തെ സാമിപ്യം ആസ്വദിക്കുന്നവരെ അവിടുത്തെ തേജസ്സിന്‍റെ ചക്രവാളത്തിനു നേര്‍ക്ക് തങ്ങളുടെ മുഖങ്ങള്‍ തിരിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ പരീക്ഷണങ്ങളുടെ കാറ്റുകള്‍ അശക്തങ്ങളാണ്. അവിടുത്തെ ഇച്ഛയ്ക്കു പൂര്‍ണ്ണമായും സമര്‍പ്പിച്ചിട്ടുള്ളവരെ അവിടുത്തെ സദസ്സിനെ സമീപിക്കുന്നതില്‍ നിന്നും അകറ്റുകയോ വിഘ്നപ്പെടുത്തുകയോ ചെയ്യുന്നതില്‍ പരീക്ഷണങ്ങളുടെ കൊടുങ്കാറ്റുകള്‍ പരാജയപ്പെടും.
അവിടുത്തെ സ്നേഹത്തിന്‍റെ വിളക്ക് അവരുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്നതായും അവിടുത്തെ മൃദുത്വത്തിന്‍റെ പ്രകാശം അവരുടെ മനസ്സുകളില്‍ കൊളുത്തിയതായും എനിക്കു തോന്നുന്നു. അവിടുത്തെ ധര്‍മ്മത്തില്‍ നിന്നും അവരെ അകറ്റി നിര്‍ത്താന്‍ വിപത്തുകള്‍ അശക്തങ്ങളാണ്. അവിടുത്തെ പ്രീതിയില്‍ നിന്നും വഴിതെറ്റി അലയാന്‍ സമ്പത്തുകളുടെ ഭാഗ്യവിപര്യയങ്ങള്‍ അവര്‍ക്ക് ഒരിക്കലും കാരണമാകുകയില്ല.
എന്‍റെ ദൈവമേ, അവര്‍ കാരണവും, അങ്ങയില്‍ നിന്നുള്ള വേര്‍പാടിനാല്‍ അവരുടെ ഹൃദയങ്ങള്‍ ഉരുവിട്ട വിലാപങ്ങള്‍ കാരണവും, അവിടുത്തെ എതിരാളികളുടെ വികൃതിത്തരങ്ങളില്‍നിന്നും അവരെ സുരക്ഷിതരാക്കേണമേ എന്നും, യാതൊരു ഭയവും ബാധിക്കാത്ത, യാതൊരു ദുഃഖവും ബാധിക്കാത്ത, അവിടുത്തെ പ്രിയങ്കരര്‍ക്കായി അങ്ങു കല്‍പ്പിച്ചിട്ടുള്ളതുകൊണ്ട് അവരുടെ ആത്മാവുകളെ പോഷിപ്പിക്കേണമേ എന്നും ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.

-Bahá'u'lláh
-----------------------

പരീക്ഷണങ്ങളും പ്രയാസങ്ങളും (#9864)

ദൈവമൊഴികെയുണ്ടോ വൈഷമ്യങ്ങളെ വഴിമാറ്റുന്ന വല്ല ശക്തിയും? പറയൂ; ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ! അവന്‍ ദൈവമാണ്; സര്‍വ്വരും അവന്‍റെ സേവകരത്രെ. അവിടുന്ന് കല്‍പ്പിക്കുന്നതിനെ അഖിലവും അനുസരിക്കുന്നു.

-The Báb
-----------------------

പരീക്ഷണങ്ങളും പ്രയാസങ്ങളും (#9865)

പറയൂ: സകലവസ്തുക്കള്‍ക്കും ഉപരി സകല വസ്തുണ്‍ക്കള്‍ക്കും ദൈവം മതിയായവനാകുന്നു. ദൈവമൊഴികെ ഭൂസ്വര്‍ഗ്ഗങ്ങളിലുള്ള യാതൊന്നും തന്നെ പര്യാണ്‍പ്തമാകുകയില്ല. സത്യമായും അവന്‍ സ്വയം വിജ്ഞനും നിലനിര്‍ത്തുന്നവനും സര്‍വ്വശക്തനുമാണ്.

-The Báb
-----------------------

പരീക്ഷണങ്ങളും പ്രയാസങ്ങളും (#9866)

എന്‍റെ ദൈവമേ! അവിടുത്തെ പ്രബലതയാണെ, ഞാന്‍ അങ്ങയോടു കെഞ്ചിയപേക്ഷിക്കുന്നു. പരീണ്‍ക്ഷണ്‍ണങ്ങളുടെ സമയങ്ങളില്‍ യാതൊരു ആപത്തും എന്നെ വലംവയ്ക്കരുതേ. അശ്രദ്ധയുടെ നിമിഷങ്ങളില്‍ അവിടുത്തെ പ്രചോദനത്തില്‍ക്കൂടി എന്‍റെ ചുവടുകളെ ശരിയായി നയിക്കേണമേ. 
അവിടുന്നു ദൈവമാണ്; അവിടുന്ന് അഭിലഷിക്കുന്നത് ചെയ്യാന്‍ ശക്തനാണവിടുന്ന്. അവിടുത്തെ ഇച്ഛയെ തടയാനോ അവിടുത്തെ ഉദ്ദേശ്യം വിഫലമാക്കാനോ ആര്‍ക്കും കഴിയുകയില്ല.

-The Báb
-----------------------

പരീക്ഷണങ്ങളും പ്രയാസങ്ങളും (#9867)

പ്രഭോ! എല്ലാ തീവ്ര വേദനകളേയും നീക്കം ചെയ്യുന്നതും, എല്ലാ ദുഃഖങ്ങളേയും അകറ്റുന്നതും അവിടുന്നാണ്. എല്ലാ സങ്കടങ്ങളും നിഷ്ക്കാസനം ചെയ്യുന്നതും, എല്ലാ അടിമകളെയും മോചിപ്പിക്കുന്നതും, എല്ലാ ആത്മാവുകളേയും രക്ഷിക്കുന്നതും അവിടുന്നാണ്. പ്രഭോ! അവിടുത്തെ കാരുണ്യത്തിലൂടെ മോചനം നല്കിയാലും. മോക്ഷം നേടിയിട്ടുള്ള അവിടുത്തെ സേവകരുടെ ഇടയില്‍ എന്നെ കണക്കാക്കിയാലും.

-The Báb
-----------------------

പരീക്ഷണങ്ങളും പ്രയാസങ്ങളും (#9868)

ദൈവമേ, എന്‍റെ ദൈവമേ, വിപത്തുകളില്‍ എനിക്കു ശരണമായവനേ! ആധികളില്‍ എനിക്ക് ആശ്രയവും അഭയസ്ഥാനവുമായവനേ! ആവശ്യ സമയങ്ങളില്‍ എന്‍റെ രക്ഷാകേന്ദ്രവും അഭയവും എന്‍റെ ഏകാന്തതയില്‍ എനിക്കു സഹചാരിയുമായവനേ! എന്‍റെ ദുഃഖങ്ങളില്‍ സാന്ത്വനവും എന്‍റെ നിര്‍ജ്ജനതയില്‍ ഒരു സ്നേഹമയനായ സുഹൃത്തും ആയവനേ! എന്‍റെ സങ്കടങ്ങളുടെ മാനസിക യാതനകളെ മാറ്റുന്നവനും എന്‍റെ പാപങ്ങളെ പൊറുക്കുന്നവനും ആയവനേ!
പൂര്‍ണ്ണമായും അങ്ങയിലേക്കു തിരിഞ്ഞുകൊണ്ട് എന്‍റെ എല്ലാ ഹൃദയത്തോടും മനസ്സോടും നാവോടും കൂടി ഞാന്‍ അങ്ങയോടു ഭക്തിനിര്‍ഭരമായി യാചിക്കുന്നു. അവിടുത്തെ ദിവ്യ ഐക്യത്തിന്‍റെ ഈ കാലചക്രത്തില്‍ അവിടുത്തെ ഇച്ഛയ്ക്കു വിപരീതമായി നടക്കുന്ന എല്ലാറ്റില്‍ നിന്നും എന്നെ സംരക്ഷിക്കേണമേ. അവിടുത്തെ കാരുണ്യമാകുന്ന വൃക്ഷത്തിന്‍റെ തണലില്‍ നിഷ്ക്കളങ്കമായും നിര്‍മ്മലമായും തേടുന്നതില്‍ നിന്ന് എന്നെ തടയുന്ന എല്ലാ മാലിന്യങ്ങളില്‍ നിന്നും എന്നെ ശുദ്ധീകരിക്കേണമേ.
അല്ലയോ പ്രഭോ, ദുര്‍ബ്ബലരോടു ദയ കാണിച്ചാലും. രോഗബാധിതരെ ആരോഗ്യമുള്ളവരാക്കിയാലും. തീവ്രദാഹമുള്ളവരുടെ ദാഹത്തെ ശമിപ്പിച്ചാലും.
അങ്ങയുടെ സ്നേഹത്തിന്‍റ കനലെരിയുന്ന നെഞ്ചുകളെ സന്തുഷ്ടമാക്കിയാലും. അവിടുത്തെ സ്വര്‍ഗ്ഗീയ സ്നേഹത്തിന്‍റെയും ചൈതന്യത്തിന്‍റെയും ജ്വാലയാല്‍ അവയെ ജ്വലിപ്പിച്ചാലും.
വിശുദ്ധിയുടെ വസ്ത്രംകൊണ്ട് ദൈവിക ഐക്യത്തിന്‍റെ കൂടാരങ്ങളെ അലങ്കരിച്ചാലും. അവിടുത്തെ ആനുകൂല്യത്തിന്‍റെ കിരീടത്താല്‍ എന്‍റെ ശിരസ്സിനെ ഉയര്‍ത്തിനിര്‍ത്തിയാലും.
അവിടുത്തെ ഔദാര്യസൂര്യന്‍റെ തിളക്കത്താല്‍ എന്‍റെ വദനത്തെ പ്രകാശിപ്പിച്ചാലും. അവിടുത്തെ വിശുദ്ധ പ്രവേശന കവാടത്തില്‍ കാര്യനിര്‍വ്വഹണം നടത്തുന്നതിന് എന്നെ അനുഗ്രഹപൂര്‍വ്വം സഹായിച്ചാലും.
അവിടുത്തെ സൃഷ്ടികളോടുള്ള സ്നേഹം കൊണ്ട് എന്‍റെ ഹൃദയം കവിഞ്ഞൊഴുകുമാറാക്കിയാലും. എന്നെ അവിടുത്തെ ദയയുടെ ഒരു അടയാളമായും അവിടുത്തെ കാരുണ്യത്തിന്‍റെ ഒരു ചിഹ്നമായും അവിടുത്തെ പ്രിയങ്കരരുടെ ഇടയില്‍ ഐക്യത്തെ പോഷിപ്പിക്കുന്നവനായും, അങ്ങയോടു ഭക്തിയുള്ളവനായും അവിടുത്തെ സ്മരണ നിലനിര്‍ത്തുന്നവയെ ഉച്ചരിച്ചും, സ്വയം മറന്ന് അവിടുത്തേക്കുള്ളതിനെ മാത്രം മനസ്സില്‍ കരുതിയിട്ടുള്ളവനുമായിത്തീരാന്‍ അനുവദിച്ചാലും.
അല്ലയോ ദൈവമേ, എന്‍റെ ദൈവമേ! അവിടുത്തെ മാപ്പിന്‍റെയും കാരുണ്യത്തിന്‍റെയും മന്ദമാരുതനില്‍ നിന്ന് എന്നെ അകറ്റി നിര്‍ത്തരുതേ. അവിടുത്തെ സഹായത്തിന്‍റെയും ആനുകൂല്യത്തിന്‍റെയും ഉറവിടങ്ങളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കരുതേ.
അങ്ങയുടെ സംരക്ഷണത്തിന്‍റെ ചിറകുകളുടെ തണലിന്‍ കീഴില്‍ എന്നെ പറ്റിച്ചേര്‍ന്നിരിക്കാന്‍ അനുവദിക്കൂ. അങ്ങയുടെ എന്നും സംരക്ഷിക്കുന്ന കണ്ണിനാല്‍ എന്നെ വീക്ഷിച്ചാലും.
അവിടുത്തെ ജനങ്ങളുടെയിടയില്‍ അവിടുത്തെ നാമം വാഴ്ത്താന്‍ എന്‍റെ നാവിനെ അനുവദിച്ചാലും. അങ്ങനെ എന്‍റെ ശബ്ദം മഹത്തായ യോഗങ്ങളില്‍ ഉയരുമാറാകട്ടെ. എന്‍റെ അധരങ്ങളില്‍ നിന്ന് അവിടുത്തെ സ്തുതിയുടെ ആധിക്യം പ്രവഹിക്കുമാറാകട്ടെ.
സകലസത്യത്തിലും അങ്ങാണ് ഔദാര്യനിധിയും, പ്രകീര്‍ത്തിതനും, പ്രബലനും, സര്‍വ്വശക്തനും!

-`Abdu'l-Bahá
-----------------------

